Friday, February 18, 2022

PODCAST 05 കാത്തിരിക്കുന്നവർ‌ പ്രാർത്ഥി‌ക്കുന്നത്‌‌!

 കാത്തിരിക്കുന്നവർ‌ പ്രാർത്ഥി‌ക്കുന്നത്‌‌! 

‌............‌......................................................‌..


വീട്ടിലെത്തിയാൽ‌ പോലും‌  ഭാര്യയോടോ‌  മക്കളോടോ‌ അല്പ‌നേരം‌    സംസാരിച്ചിരിക്കാൻ‌  അയാ‌ൾക്ക്‌ സമയമില്ലായിരുന്നു‌.  അത്രയും‌ ജോലിത്തിരക്കായിരുന്നു‌ അയാൾക്ക്‌‌. ‌ഓഫിസിൽ‌ നിന്നും‌ തിരിച്ചെത്തിയാലുടൻ‌   അന്ന്‌‌  ‌ചെയ്തുതീർക്കാൻ‌ ബാക്കിയുള്ള‌ ജോലികളുമായി‌ അയാൾ‌ ലാപ്ടോപ്പിനുമുമ്പി‌ലിരിക്കും‌. ഈ‌ സമയത്ത്‌‌ വീട്ടിലുള്ളവർ‌ അയാളോടെന്തെങ്കിലും‌ സംസാരിക്കുന്നതുപോലും‌ അയാൾക്കിഷ്ടമി‌ല്ലായിരുന്നു‌. 

‌‌

ആഹാരം‌ വിളമ്പിവെച്ചിട്ടുണ്ടെന്ന്‌‌ ഭാര്യ‌ വന്ന്‌‌ ഓർമ്മിപ്പിച്ചാൽ‌ പോലും‌  ‌ഫോണിലാരോടോ‌  സംസാരിച്ചുകൊണ്ടായിരിക്കും‌ അയാൾ‌ ഭക്ഷണമേശക്കരികിലെ‌ത്തുക‌. ‌അപ്പോൾ‌  ഭാര്യയുടെ‌ മുഖത്തേക്ക്‌‌ സന്തോഷത്തോടെയൊന്ന്‌‌  നോക്കാൻ‌ പോലും‌  അയാ‌ൾ‌ പലപ്പോഴും‌   മറന്നുപോയിരുന്നു‌.     


ഏറെ‌ വൈകി‌  ഫെയ്സ്‌‌ബുക്കിലും‌ ‌  യൂറ്റ്യൂബിലുമൊക്കെ‌ നോക്കിക്കഴിഞ്ഞ്‌‌   കിട‌ക്കാനൊരുങ്ങുമ്പോഴേക്കും‌  ഭാര്യയും‌ മക്കളുമൊക്കെ‌    ഉറ‌ങ്ങീട്ടുണ്ടാവും‌.‌ രാത്രിയിൽ‌ ഉറക്കം‌ കിട്ടാതെ‌  അസ്വസ്ഥനായി‌  അയാൾ‌  ഏറെ‌ നേരം‌ കണ്ണുതുറന്ന്‌‌ കിടക്കും‌.  കുടുംബത്തിൽ‌ നിന്ന്‌‌  അയാൾക്കും‌ അയാളിൽ‌ നിന്ന്‌ കുടുംബത്തിനും‌ ‌സന്തോഷം‌ ലഭിച്ചില്ല‌.       


ഒരു‌ ദിവസം‌ രാത്രി‌ ഏ‌റെ‌ വൈകി അയാൾ‌  ‌ജോലി‌സ്ഥ‌ലത്തുനിന്നും‌  വീട്ടിലേക്കുമട‌ങ്ങുമ്പോൾ‌  ബാഗും‌ തോളിലിട്ടുകൊണ്ട്‌‌   റോഡരികിൽ‌  നിൽക്കുകയായിരുന്ന‌  ഒരപരിചിതൻ‌   അയാളുടെ‌ ബൈക്കിന്‌‌ കൈ‌ കാണിച്ചു‌.  അല്പം‌ സംശ‌യത്തോടെ‌യാണെങ്കിലും‌  അയാൾ‌ വണ്ടി‌ നിർത്തി‌.  ചെറിയ‌ ചാറ്റൽ‌ മഴ‌ നനഞ്ഞുകൊണ്ട്‌‌  അപരിചി‌തൻ‌  അടുത്തുവന്നു‌ ചോദിച്ചു‌:‌ 


''‌‌ഒരു‌ ലിഫ്റ്റ്‌ തരാമോ‌‌?''‌ 


അസമയത്ത്‌‌  ‌പരിചയമില്ലാത്ത‌  ഒരാ‌ൾക്ക്‌‌ ലിഫ്റ്റ്‌ കൊടുത്താലുണ്ടാകുന്ന‌ അനർത്ഥങ്ങളെക്കുറിച്ച്‌‌ അയാ‌ളൊരു‌ നിമിഷം‌ ആ‌ലോചിച്ചു‌. നാട്ടിലേക്കുള്ള‌  അവസാന‌ ബസ്സും‌ പോയതുകൊണ്ടാണെന്ന്‌‌ ‌ ആ‌ മനുഷ്യൻ‌  താഴ്മയോടെ‌ പറ‌ഞ്ഞപ്പോൾ‌ അർദ്ധമനസ്സോടെ‌യാണെങ്കിലും‌  ‌അയാൾ‌ സമ്മതിച്ചു‌.  


അല്പ‌ദൂരം‌ ചെന്നപ്പോൾ‌  അപരിചിതന്റെ‌  ഫോൺ‌ ശബ്ദിക്കാൻ‌ തുടങ്ങി‌.   അയാൾ‌ പോക്കറ്റിൽ‌ നിന്നും‌ ഫോണെ‌ടുത്ത്‌  നോക്കിക്കൊണ്ട്‌‌  ‌അയാളോട്‌‌   ചിരിച്ചുകൊണ്ട്‌‌ പറ‌ഞ്ഞു:‌


വൈഫാണ്‌‌!


ഞാൻ‌ എവിടെയെത്തിയെന്നറിയാൻ‌ അവളിടക്കിങ്ങനെ‌  വിളിച്ചുകൊണ്ടിരിക്കും‌. അതൊന്നും‌ കേൾക്കാത്തപോലെ‌ അയാൾ‌ ബൈക്കോടിച്ചുകൊണ്ടിരുന്നു‌.  കുറ‌ച്ചു‌‌ദൂരം‌  മുന്നോട്ടുചെന്നപ്പോൾ‌  അപരിചിതൻ‌ പറ‌ഞ്ഞു‌:‌


''‌വീട്ടിലേക്ക്‌ കുറച്ചുകൂടി‌ പോകാനുണ്ട്‌‌. എന്നാലും‌ ഞാനിവിടെയിറങ്ങി‌ നടന്നുപോയ്‌ക്കൊള്ളാം‌. നിങ്ങളേയും‌ വീട്ടുകാർ‌ കാത്തിരിക്കുന്നുണ്ടാവുമല്ലോ‌!''‌

''‌സാരമില്ല‌, ഞാൻ‌ ‌വീടിനടുത്ത്‌‌ ഡ്രോപ്‌ ചെയ്യാം‌!''‌  


അയാൾ‌ വണ്ടിനിർത്താതെ‌ മുന്നോട്ടേക്കുനീങ്ങി‌. അല്പം‌ കഴിഞ്ഞ്‌‌ അവർ‌  ചെറിയൊരു‌ വീടിനടുത്തെത്തി‌. വാതിൽ‌ തുറന്ന്‌‌ ‌ചിരിച്ചുകൊണ്ട്‌‌ അയാളുടെ‌ ഭാര്യ‌  കോലായിലേക്കിറങ്ങിവന്നു‌. പിന്നാലെ‌  രണ്ടു‌ പിഞ്ചു‌മക്കളും‌. 


‌ഞാൻ‌ വരുന്നതു‌വരെ‌ അവരാരും‌ ഉറങ്ങുകയില്ലെന്ന്‌‌ സ്വയം‌ പറഞ്ഞ്‌‌ ‌ ഒരു‌ ചെറു‌ചിരിയോടെ‌  അയാൾക്ക്‌‌ നന്ദിയും‌ പറഞ്ഞ്‌‌ ‌അപരിചിതൻ‌  വരാന്തയിലേക്ക്‌‌ കയ‌റി‌പ്പോയി‌. പിന്നെ‌  ബാഗിൽ‌ നിന്നും‌ ചോക്ക്ലേറ്റെടുത്ത്‌‌  കുഞ്ഞുങ്ങൾക്കു‌  നേരെ‌ നീട്ടി‌‌ക്കൊണ്ട്‌‌ അവരുടെ‌ സന്തോഷം‌ നോക്കി‌ അയാൾ‌ ചിരിച്ചുകൊണ്ടങ്ങനെ‌ നിന്നു‌. അയാ‌ളുടെ‌  ‌മഴനനഞ്ഞ‌ തലമുടി‌ സാരിത്തലപ്പുകൊണ്ട്‌‌ തുടച്ചുകൊടുത്തു‌കൊണ്ട്‌‌ അവളും‌  കുഞ്ഞുങ്ങളുടെ‌ കളി‌ചിരികളിലേക്ക്‌‌  നോക്കിനിന്നു‌. 


ഒരാളുടെ‌ സാന്നിധ്യത്തിലേക്ക്‌‌  ഒരു‌ കുടുംബത്തിന്റെ‌ സ്നേഹ‌‌സന്തോഷങ്ങൾ‌ പെയ്തിറങ്ങുന്ന‌ മനോഹരമായ‌ ആ‌ നിമിഷങ്ങളിലേക്ക്‌‌ നോക്കി‌ അയാൾ‌ അപ്പോഴും‌  മുറ്റത്തുതന്നെ‌ നിൽക്കുകയായിരുന്നു‌.  മറ്റൊരാളുടെ‌  സന്തോഷത്തിൽ‌ നിന്ന്‌‌  അ‌യാളന്നാ‌ദ്യമായി‌  അ‌നിർവ്വചനീയമായൊരു‌ ആനന്ദം‌ അനുഭവിച്ചു‌. 


സന്തോഷത്തോടെ‌യായിരുന്നു‌ അയാള‌വിടെ‌‌നിന്നും‌ മടങ്ങിയതെങ്കിലും‌ വല്ലാത്തൊരു‌   കുറ്റബോധത്തോടു‌കൂടിയായിരുന്നു‌  അയാൾ‌ സ്വന്തം‌ വീട്ടിലേക്ക്‌ കയറിച്ചെന്നത്‌‌.  ‌അവിടെ‌ ‌ ഉറങ്ങാതെ‌ മക്കളാരും‌ അയാളെ‌    കാത്തുനിൽക്കുന്നുണ്ടായിരുന്നില്ല‌. ഭാര്യ‌ വാ‌തിൽ‌ തുറന്നു‌‌കൊടുത്തുകൊണ്ട്‌‌  ഒന്നും‌ പറയാതെ‌  അടുക്കളയിലേക്ക്‌ ‌പോയി‌. അയാളുടെ‌ മനസ്സിലപ്പോൾ‌    സന്തോഷവാനായ‌ ആ‌ അപരിചിതന്റെ‌ മുഖം‌ തെളിഞ്ഞു‌. 


വീട്ടിൽ‌ നിന്നിറങ്ങിപ്പോകുന്ന‌വർ‌ തിരിച്ചുവരുന്നതും‌ കാത്ത്‌‌ അവിടെ‌ പ്രതീക്ഷയോടെ‌  കാത്തിരിക്കുന്ന ഒരുപാടുപേരുണ്ടാവും‌‌.  മാതാപിതാക്കൾ‌‌, ഭാര്യ‌‌‌, മക്കൾ‌, അങ്ങനെ‌ ‌പലരും‌‌! വീട്ടിലേക്ക്‌‌ കയറിവരുന്നവരുടെ‌ സന്തോഷത്തിലാണ്‌‌ ഒരു‌ കുടുംബത്തിന്റെ‌  സന്തോഷമുള്ളതെന്ന്‌‌    

അപരിചിതൻ‌  അയാളുടെ‌ ചെവിയിൽ‌ മന്ത്രിച്ച‌പോലെ‌ അയാൾക്ക്‌‌ തോന്നി‌. 


പിന്നീടുള്ള‌ ദി‌വസങ്ങ‌ളിൽ‌ അയാൾ‌ ഓഫീസിൽ‌ നിന്നും‌ ‌വൈകാതെ‌  മടങ്ങിയെത്തും‌. വീട്ടിലെത്തിക്കഴിഞ്ഞാൽ‌  പി‌ന്നെ‌  ‌അന്നുണ്ടായ‌ ഇഷ്ടകരമാല്ലാത്ത‌  സംഭവങ്ങളൊന്നും‌ അയാൾ‌ ആ‌ലോ‌ചിച്ചതേയില്ല‌.  ഓഫീസിൽനിന്നുണ്ടാകുന്ന‌  മാനസികസംഘർഷങ്ങളൊന്നും‌  ‌അയാൾ‌ വീട്ടിനകത്തേക്ക്‌‌ ചുമന്നുകൊണ്ടു‌വന്നില്ല‌. 


ഇന്നയാൾ‌ ജോലികഴിഞ്ഞുവരുന്നതും‌ കാത്ത്‌‌  കുഞ്ഞു‌മക്കൾ‌ വീട്ടിൽ‌ ആഹ്ലാദത്തോടെ‌  നോക്കി‌നിൽക്കുന്നുണ്ടാവും‌.കാത്തിരിക്കുന്നുണ്ടാവും‌.  ‌പുഞ്ചിരിയോടെ‌ ഭാര്യ‌  വരാന്തയിൽ‌  പിന്നെ‌ അവർ‌  ഒന്നിച്ചിരുന്ന്‌‌ ഭക്ഷണം‌ കഴിക്കും‌‌. തമാശകൾ‌ പറയും‌. കളിചിരികൾ‌ നിറഞ്ഞ‌ മനോഹരമായ‌ ആ‌ നിമിഷങ്ങളിലേക്ക്‌‌ സമാധാനത്തിന്റെ‌ മാലാഖമാർ‌  ഇറങ്ങിവരും‌. 


നമ്മൾ‌  കാരണം‌  മറ്റൊരാൾ‌ സന്തോഷിക്കുന്ന‌ത്‌‌ കാണുകയെന്നതാണ്‌‌  ഒരാളനു‌ഭവിക്കുന്ന‌ ഏറ്റവും‌ വലിയ‌ സന്തോഷങ്ങളിലൊന്ന്‌‌‌.  സ്നേഹത്തോടെ‌ നമ്മെ‌ കാത്തിരിക്കാൻ‌ ആരെങ്കിലുമുണ്ടാവുകയെന്ന‌താണ്‌‌   ജിവിതത്തിലെ‌ മഹാ‌‌സൗഭാ‌ഗ്യങ്ങളിലൊന്ന്‌‌‌. ‌


ഒരു‌ പക്ഷെ‌  ഒരാപത്തുമില്ലാതെ‌  ഓരോ‌ ദിവസവും‌ ഒരാൾക്ക്‌‌  പ്രിയപ്പെട്ടവരിലേക്കു‌തന്നെ‌  തിരിച്ചെത്താനാവുന്നത്‌‌  ‌അയാളെ‌  കാത്തിരിക്കുന്ന ആരുടേയോ‌  പ്രാർത്ഥനകൾ‌ കൊണ്ടായിരിക്കാം‌‌!

.................................

റ‌‌‌സാ‌ഖ് ‌വ‌‌ഴി‌യോ‌‌രം 

................................. 

Friday, February 11, 2022

അധ്യായം‌ :‌ 19‌ ......... നന്ദി‌ മാഷെ‌, തെറ്റാത്ത‌ പ്രവചനങ്ങൾക്ക്‌‌!


 

 

അധ്യായം‌ - 18‌

.........................................................................

നന്ദി‌ മാഷെ‌, തെറ്റാത്ത‌ പ്രവചനങ്ങൾക്ക്‌‌! 

..........................................................................

ചലിക്കുന്ന‌ ചിത്രങ്ങളായി‌ കാലം‌ കൺ‌‌മുമ്പിലൂടെ‌  കട‌ന്നുപോയി‌. തണലായിനിന്ന‌ കുടുംബ‌വൃക്ഷങ്ങള്‍‌, കുളിരായിനിന്ന‌  ആത്മ‌ബന്ധങ്ങൾ‌ എല്ലാം‌  ഒരിക്കൽകൂടി‌  മനസ്സിലൂടെ‌ മിന്നിമറഞ്ഞു‌.  

‌അനാഥാലയമുറ്റത്തൊരുക്കിയ‌ വലിയ‌ പന്തലിൽ‌ അലുംനി‌ അസോസീഷന്റെ‌ വാർഷികപരിപാടി‌കൾ‌  നട‌ക്കുകയാണ്‌‌. ഞാനെന്റെ‌  ഓർമകളിൽനിന്നുണർന്ന്‌‌ സദസ്സിന്റെ‌ ഏറ്റവും‌ പിന്നിലായി‌  ചെന്നുനിന്നു‌. ആ‌ വലിയ‌ സദസ്സിൽ‌  എന്റെ‌ കണ്ണുകളപ്പോൾ‌  ആരൊക്കെയോ‌ തിരയുകയാണ്‌‌..  പട്ടാ‌ണി‌ ഹാമിദുസൈൻ‌, കണ്ണൻ‌ മൊയ്‌തീൻ‌ കോയ‌, നൊയനി‌ മജീദ്‌, നൊട്ടൻ‌ ഇബ്രായി‌, ചോട്ട‌ സലാം‌.. അങ്ങനെ‌ മനസ്സിൽ‌ പതിഞ്ഞ‌ ഓരോരോ‌ പഴയ‌ മുഖങ്ങളെ‌യും‌  പരതുകയാണ്‌‌. 

പെട്ടന്ന്‌‌ തോളിൽ‌ കൈവെച്ചുകൊണ്ട്‌‌ ഒരാൾ‌ പിന്നിൽനിന്ന്‌‌  സലാം‌ പറ‌ഞ്ഞു‌. ഞാൻ‌ തിരിഞ്ഞുനോക്കി‌. നീട്ടിവളർത്തിയ‌ മുടി‌ പിന്നിലേക്ക്‌‌ ചീകിയിട്ട്‌‌ ചിരിച്ചുകൊണ്ട്‌‌ നിൽക്കുന്ന‌ സൈദുട്ടിയെ‌ ഞാൻ‌ കണ്ടു‌.  മൂന്നുകൊല്ലം‌  അനാഥാ‌ലയത്തിൽ‌ എന്റെ‌  സഹപാഠി‌യായിരുന്നു‌ സൈദുട്ടി. അന്നവൻ‌ ഒരു‌ പാവം‌ പയ്യനായിരുന്നു‌. അധികമാരോടും‌ സംസാരിക്കാതെ‌ ഒതുങ്ങിക്കൂടുന്ന‌ പ്രകൃതം‌.

''വന്നിട്ട്‌‌ കുറേ‌ സമയാ‌യോ‌..?''‌ അവൻ‌ കുശലം‌ ചോദിച്ചു‌. 

സ്റ്റേജിൽ‌ ആരോ‌ പ്രസംഗി‌ച്ചുകൊണ്ടിരിക്കുന്നുണ്ട്‌‌.  ഞങ്ങൾ‌  പോയി‌ സദസ്സിലെ‌ കസേരയിൽ‌ ഇരുന്നു‌. പിന്നെ‌ ഓരോരുത്തരെയായി‌ ചൂണ്ടി‌ക്കാണിച്ചുകൊണ്ട്‌‌ സൈദുട്ടി‌ ചോദിക്കാൻ‌ തുടങ്ങി:‌

''ആ‌ ആളെ‌ അറിയ്യ്വോ‌..? 

പലരേയും‌ എനിക്ക്‌‌ പെട്ടന്ന്‌‌ മനസ്സിലാക്കാനായില്ല‌. എങ്കിലും‌ ഓരോ‌ മുഖങ്ങളും‌  ഓർമ്മിച്ചെടുക്കാൻ‌ ശ്രമിച്ചുകൊണ്ട്‌‌ ഞാൻ‌  ആൾ‌ക്കൂട്ടത്തിൽ‌ കൗതുകത്തോടെ‌ ഇരുന്നു‌. ഉച്ചക്കുള്ള‌ ലഞ്ച്‌ ബ്രെ‌യ്‌ക്കിൽ‌ ഞങ്ങൾ‌ വരിയായി‌ നിന്ന്‌‌ ഭക്ഷണം‌ വാങ്ങി‌ക്കഴിച്ചു‌. പിന്നെ‌ ചെറിയ‌ കൂട്ടങ്ങളായി‌ ചേർന്നിരുന്ന്‌‌  പരിചയം‌ പുതുക്കി‌‌, ഓർമകൾ‌ പങ്കുവെച്ചു‌‌‌‌, തോളിൽ‌ കൈവെച്ച്‌‌ തമാശകൾ‌ പറഞ്ഞുചിരിച്ചു‌. 

പലരും‌ തിരിച്ചറിയാനാവാത്ത‌ വിധം‌ മാറിക്കഴിഞ്ഞിരുന്നു‌. സർക്കാ‌ർ‌ സർവ്വീസിൽ‌ നിന്ന്‌‌  പെൻഷനായി‌ പിരിഞ്ഞവർ‌‌,  ജോലിയാവശ്യാർത്ഥം‌ വിദേശത്ത്‌ അനേക‌വർഷങ്ങൾ‌ കഴിഞ്ഞുകൂടിയവർ‌‌, സ്വന്തമായി‌ ബിസിനെസ്സ്‌ സ്ഥാപങ്ങൾ‌  കെട്ടിപ്പടുത്തവർ‌ അങ്ങനെ‌ ജീവിതത്തിന്റെ‌ വിവിധ‌ മേഖലകളിൽ‌ ജീവിച്ച്‌ ധാരാളം‌ അനുഭവജ്ഞാനമുള്ളവരാണ്‌‌ ഈ‌ മുമ്പിലിരിക്കുന്നത്‌‌.  പലരുമിപ്പോൾ‌ വിശ്രമജീവിതം‌ നയിക്കുന്നവരാണ്‌‌‌. ചിലർ‌  മക്കളോടൊപ്പം‌ വിദേശങ്ങളിൽ‌ സുഖമായി‌ ജീവിക്കുന്നവരാണ്‌‌. കാലമേ‌, നീ‌ എഴുതിയ‌ ജീവിതകഥകൾ‌ എത്ര‌ സുന്ദരം‌!  

ഞാൻ‌ ഓരോരുത്തരേയും‌ വിസ്മയത്തോടെ‌ നോക്കിനിന്നു‌.  ഒരിക്കൽ‌ പത്താം‌ ക്ലാസ്സിലായിരുന്നപ്പോൾ‌ മുഹമ്മദലി‌ മാഷ്‌ പറഞ്ഞ വാക്കുകൾ‌  മനസ്സിലേക്കോടിവന്നു‌:‌

''‌‌‌കുറച്ചു‌ കാലം‌ കഴിയുമ്പോൾ‌ നിങ്ങളൊക്കെ‌ വളർന്നു‌ വലുതാവും‌. അപ്പോൾ‌ ഈ‌ ലോകത്തിന്റെ‌ ഏതൊങ്കിലുമൊരു‌ കോണിൽ‌ നിങ്ങൾക്കായി‌ ഒരു‌ ജോലി‌ കാത്തിരിക്കുന്നുണ്ടാവും‌. നിങ്ങള‌വിടെ‌ എത്തിപ്പെടുകതന്നെ‌ ചെയ്യും‌‌! നിങ്ങളുടെ‌ ജീവിതത്തിലേക്ക്‌ കടന്നുവരാൻ‌ ആരോ‌ ഒരാൾ‌  ഈ‌ ലോകത്ത്‌‌ കാത്തിരിക്കുന്നുണ്ട്‌.  അവരെ‌ നിങ്ങൾ‌ കണ്ടെത്തുകതന്നെ‌ ചെയ്യും‌..‌!''‌ 

ഇന്നതെല്ലാം‌ സത്യമായി‌ പുലർന്നിരിക്കുന്നു‌.. നന്ദി‌ മാഷെ‌, നല്ല‌ വാക്കുകൾക്ക്‌‌‌! തെറ്റാത്ത‌ പ്രവചനങ്ങൾക്ക്‌‌..!

സൈദുട്ടി‌ പറഞ്ഞു:‌ ''‌ വാ‌.. നമുക്കൊന്ന്‌‌ ചുറ്റിക്കറങ്ങാം‌..''‌

ഞങ്ങൾ‌ ആ‌ പഴയ‌ സ്കൂൾ‌ കെട്ടിടത്തിനടുത്തേക്ക്‌‌ നടന്നു‌. സ്കൂളിന്‌‌ നടുവിലൂടെയുള്ള‌ പഴയ‌ ഇരുമ്പ്‌‌  ഗെയ്റ്റിനടുത്ത്‌ അല്പനേരം‌  നിന്നു. പണ്ട്‌ സ്കൂൾ‌ പുറത്തേക്ക്‌‌ വിടുന്ന‌ സമയത്ത്‌ ഞങ്ങൾ‌ ആ‌ ഗെയ്റ്റിനടുത്ത്‌  പോയി‌ നിൽക്കുമായിരുന്നു‌.  അപ്പോൾ‌  മെയിൻ‌ റോഡിന്റെ‌ ഓരത്ത്‌‌  നാലുചക്രങ്ങളു‌ള്ള‌ ഉന്തുവണ്ടി‌യുമായി‌ അസീസ്ക്ക‌ നിൽക്കുന്നുണ്ടാവും‌. വലിയ‌  ഐസ്‌‌കട്ട‌ ഒരു‌ തുണികൊണ്ട്‌ കൂട്ടിപ്പിടിച്ച്‌‌‌, ചിരവ‌ പോലെയുള്ള‌ ഒരു‌ പലകയിൽ‌ ഉരസി‌ അസീസ്ക്ക‌ 'ചെരണ്ട്യൈസ്'‌ ഉണ്ടാക്കും‌‌. അഞ്ചു‌ പൈസ‌ കൊടുത്താൽ‌ ‌ ഐസ്‌ പൊടിയിലേക്ക്‌‌  ചുവന്ന‌ നിറത്തിലുള്ള‌  മധുരദ്രാവകം‌ ഒഴിച്ച്‌‌  ഒരു‌ കുഞ്ഞുഗ്ലാസ്സിലാക്കി‌ ഞങ്ങൾക്ക്‌‌ നീട്ടും‌.  ചിലപ്പോൾ‌ പഴുക്കാറായ‌ കോ‌മാങ്ങ‌ കഷ്ണങ്ങളാക്കി‌ ഉപ്പും‌  മുളകുപൊടിയും‌ തേച്ച്‌‌ ഞങ്ങൾക്ക്‌‌ തരും‌. കുറഞ്ഞ‌ മധുരവും‌ അല്പം‌ എരിവും‌ പുളിയുമുള്ള‌ ആ‌ മാങ്ങക്കഷ്ണവുമായി‌ ഞങ്ങൾ‌ ഗേയ്റ്റിനടുത്തേക്ക്‌‌ ഓടിവന്ന്‌‌  വാർഡൻ‌ നോക്കുന്നുണ്ടൊയെന്ന്‌‌ തിരിഞ്ഞുനോക്കിക്കൊണ്ട്‌‌  അ‌ങ്ങനെ‌  കടിച്ചു‌ തിന്നും‌.  

 ''വാ‌.. പോവാം‌..''‌ സൈദുട്ടി‌ ചുമലിൽ‌ തട്ടിക്കൊണ്ട്‌‌ പറഞ്ഞപ്പോൾ‌ ഞാൻ‌ ഓർമ്മയിൽ‌ നിന്നുണർന്നു‌. 

ആ‌ കാലത്തെപ്പോലെ‌  കുറേ‌ സമയം‌ പുറത്തേക്ക്‌‌ നോക്കിനിൽക്കാനൊന്നും‌ ഇന്നാർക്കും‌ സമയമില്ല‌. എല്ലാവർക്കും‌ വീടുകളു‌ണ്ട്‌‌. അവിടെ‌ കാത്തി‌രി‌ക്കാൻ‌ മക്കളും‌ പേരമക്കളുമൊക്കെയുണ്ട്‌. ചെയ്തുതീർക്കാൻ‌ പല‌ ജോലികളുണ്ട്‌‌. ഓരോരോ‌ വിശേഷങ്ങൾ‌  പറ‌ഞ്ഞും‌ 1922‌ ൽ‌ ആരംഭിച്ച‌ അനാഥാ‌ലയത്തിന്റെ‌ ചരിത്രം‌ ഓർമ്മിച്ചെടുത്തും‌ ഞങ്ങൾ‌ ആ‌ കോമ്പൗണ്ടിലൂടെ‌ നടന്നു‌.  

‌കേരളത്തിൽ‌ ആദ്യമായി‌ വ്യ‌‌വ‌സ്ഥാപിതമായി‌  ആരംഭിച്ച‌ ഓർഫനേജാണ്‌‌ കോഴിക്കോട്‌ മേരിക്കുന്നിലെ‌ ഈ‌ അനാഥശാല‌. 1921‌ ലെ‌ മലബാർ‌ കലാപത്തെ‌ തുടർന്ന്‌  ദുരിതമനുഭവിക്കുന്ന‌വരെ‌ സഹായിക്കാനായി‌  സ്വാതന്ത്ര്യ‌ സമര‌ നായകരിൽ‌ പ്രമുഖനായ‌ മുഹമ്മദ്‌ അബ്ദുറ‌ഹ്‌‌‌മാൻ‌ സാഹിബ്‌ അന്നത്തെ‌ മലബാർ‌  ജില്ലാ‌ കലക്ടറായിരുന്ന‌ മി‌. തോമസിന്‌‌ ഒരു‌ നിവേദനം‌ സമർപ്പിച്ചു‌. മറുപടി‌യൊന്നും‌ ലഭിക്കാതിരുന്നതിനാൽ‌  ആ‌ കത്ത്‌ മദിരാശിയിലെ‌ '‌ഹിന്ദു‌'‌ ബോംബെയിലെ‌ 'ക്രോണിക്കിൾ‌ '‌ എന്നീ‌ പത്രങ്ങൾക്ക്‌ പ്രസിസദ്ധീകരണത്തിന്‌‌ നൽകി‌.  

 പഞ്ചാബിലെ‌ ജം‌‌ഇയ്യത്തെ‌ ദ‌അ്‌‌വത്തു‌ തബ്‌‌ലീഗിൽ‌ ഇസ്‌‌ലാം‌  എന്ന‌ സംഘടനയുടെ‌ സ്ഥാപക‌ നേതാവും‌  സ്വാതന്ത്ര്യ‌സമര‌ സേനാനിയുമായിരുന്ന‌ മൗലാന‌ അബ്ദുൽ‌ ഖാദിർ‌ ഖസൂരി‌  പ്രസ്തുത‌ ലേഖനം‌ വായിക്കാനിടയായി‌. തന്റെ‌ പുത്രന്മാരായ‌ മൗലാന‌ മുഹയദ്ധീൽ‌ അഹമ്മദിനെയും‌ മൗലാന‌ അബ്ദുൽ‌ കാദർ‌ കുസൂരിയേയും‌ ദുരിദാശ്വാസ‌ പ്രവർത്തനങ്ങൾ‌ സംഘടിപ്പിക്കാൻ‌ അദ്ദേഹം‌ മലബാറിലേക്കയച്ചു‌. 

 കലാപത്തിൽ‌ എല്ലാം‌ നഷ്ടപ്പെട്ട‌വരെ‌ നേരിൽ‌  കണാനും‌  അവരെ‌ സഹായിക്കാനുമായി‌  മലബാറി‌ലെത്തിയ‌ അബ്ദുൽ‌ ഖാദർ‌ ഖസൂരി‌യും‌ മുഹയദ്ധീൻ‌ അഹമ്മദും‌ ചേർന്നാണ്‌‌   ജെ‌.ഡി‌.റ്റി‌. ഇസ്‌‌ലാം‌  എന്ന‌ അനാഥാലയം‌ സ്ഥാപിക്കുന്നത്‌.   

എം‌. കാദരിക്കോയ‌‌, പൊന്മാടത്ത്‌ മൊയ്‌ദീൻ‌ കോയ‌ എന്നി‌ പൗര‌‌പ്രമുഖർ‌ ഇവർക്ക്‌ എല്ലാ‌ വിധ‌ സഹായ‌ സഹകര‌ണങ്ങളും‌ നൽകി‌.  

അസ്‌‌ലം‌ സാഹിബും‌‌, ഹസ്സനാജിയും‌, സീമൗലവിയുമൊക്കെ‌ അനേകം‌ അനാഥ‌മക്കൾക്കുവേണ്ടി‌ ജീവിതം‌ മുഴുവൻ‌  നീക്കിവെച്ചു.  ആ‌ മഹാത്മാക്കൾക്കു‌വേണ്ടി‌  ഞങ്ങൾ‌  മൗനമായി‌ പ്രാർഥിച്ചു‌. 

ഇന്ന്‌‌ ഈ‌ മുറ്റത്തുനിന്ന്‌‌  ആ‌ പഴയ‌ കാലം‌ സങ്കല്പി‌ക്കാനാവില്ല‌. എല്ലാം‌ മാറിപ്പോയിരിക്കുന്നു‌. വലിയ‌ കെട്ടിടങ്ങൾ‌‌, വിദ്യാഭ്യാസ‌ സ്ഥാപങ്ങൾ‌, പല‌വിധ‌  കോഴ്സുകൾ‌ പഠിക്കാനായി‌ വരുന്ന‌ ധാരാളം‌ വിദ്യാർത്ഥികാൾ‌‌!

 ഇരുപതിനായിരത്തിലധികം‌ അനാഥ‌ർക്ക്‌ തണലായി‌ മാറിയ‌ ജെ‌.ഡി‌.റ്റി‌. യെന്ന‌ മഹാ‌സ്ഥാപനം‌ ഇന്ന്‌‌  പന്ത്രണ്ടായിരത്തിലധികം‌  കുട്ടികൾ‌ പഠിക്കുന്ന‌ ഇരുപത്താറ്‌‌  സ്ഥാപനങ്ങളുടെ‌ സമുച്ചയമാണ്‌‌.

പ്രിയ‌ ആസ്വാദകാ‌.‌. കാല്പനികതയുടെ‌ അല്പം‌ തേന്‍പുരട്ടിയ‌ ഈ‌  വിവരണങ്ങളും‌‌ കുറിമാനങ്ങളും‌‌‌ ഇവിടെ‌ അവസാനിപ്പിക്കുകയാണ്‌‌.  ഇത്‌ ഞാന‌നുഭവിച്ചറിഞ്ഞ‌ അനാഥാലയജീവിതത്തിന്റേയും‌ അതിന്റെ‌  ഓർമകളുടേയും‌   വെറുമൊരു‌ പകർപ്പ്‌  മാത്രമാണ്‌‌.

ഇരുവഴിഞ്ഞിപ്പുഴയിലൂ‌ടെ‌ ഇപ്പോഴും‌  കഥകളൊഴു‌കുന്നുണ്ട്‌‌. ചേരാം‌കു‌ന്നിലിപ്പോഴും‌ മിത്തുകൾ‌ മണ്ണു‌മൂടി‌ക്കിടക്കുന്നു‌ണ്ട്‌‌.  ഇനിയും‌ കണ്ടെടുക്കാത്ത‌ അനേകം‌ ഓർമകൾ‌  ഈ‌ അനാഥാലയമുറ്റവും‌  ഉള്ളിലൊളിപ്പിച്ചുവെച്ചിട്ടുണ്ട്‌‌. ഞാൻ‌ ഓർത്തെടുത്ത‌ കഥ‌കൾ‌ ‌അപൂർണ്ണ‌മാണ്‌‌.  ബാക്കിയായത്‌‌ പിറകെവരുന്നവർ‌  കണ്ടെടുക്കും‌‌‌..  ‌നന്ദി‌!

.........................................

റസാഖ്‌ വഴിയോരം‌

........................................

( അവസാനിച്ചു‌)‌

അധ്യായം‌‌ -‌ 12 ( spare) നിശ്ശബ്ദതയിലേക്ക്‌ വീണുടഞ്ഞ‌ ഒരു‌ തേങ്ങല്‍‌!

 

 

അധ്യായം‌‌ -‌ 17

 

നിശ്ശബ്ദതയിലേക്ക്വീണുടഞ്ഞഒരുതേങ്ങല്‍‌!

..‌................................................................................

 

പറഞ്ഞുകൊണ്ടിരിക്കെപെട്ടന്ന്മുറിഞ്ഞുപോകുന്ന‌ ‌വാക്കുകള്‍‌ പോലെയാണ്‌ ‌ആകസ്മികമരണങ്ങള്‍‌.

സ്വന്തംവേരില്‍‌ തളിര്ത്തകുഞ്ഞുജീവിതങ്ങളെ‌  വിധിയുടെഔദാര്യത്തിന്വിട്ടുകൊടുത്ത്പെട്ടന്നൊരുദിവസം‌‌

പാതിമുറിഞ്ഞ‌ ‌വാക്കുകൾപോലെ‌  ഒരാൾഅസ്തമിച്ചുപോകുമ്പോൾചുറ്റിലുംപരക്കുന്ന‌  നിസ്സഹായതയുടെകൂരിരുട്ടിലകപ്പെടുന്ന‌   ഭാഗ്യഹീനരെ‌  ലോകംഅനാഥരെന്നോവിധവകളെന്നോ‌  പേര്‌‌ ചൊല്ലിവിളിക്കുന്നു‌.

 

1‌975‌ ലെപുതിയ‌  അധ്യയനവര്ഷത്തില്‍‌  ജെ‌.ഡി‌.റ്റി‌.ഇസ്‌‌ലാം‌  ഓര്ഫനേജിലേക്ക്പ്രവേശനംതേടിയെത്തിയഅനേകം‌  അനാഥബാല്യങ്ങള്ക്കിടയില്‍‌ ഞാന്‍‌ നിസ്സംഗഭാവത്തോടെ‌  നിന്നു‌‌.

 ‌

ചുവന്ന‌ ‌കരയുള്ളപുതിയപുല്‍‌പ്പായുംകയ്യിൽപിടിച്ച്‌  ചുറ്റുമുള്ളപലമുഖങ്ങളിലേക്കുംഞാന്‍‌ മാറിമാറിനോക്കി‌. ചോദ്യങ്ങളില്ലാത്തഉത്തരങ്ങളായുംഉത്തരങ്ങളില്ലാത്തചോദ്യങ്ങളായുംഅവരുടെനിശ്വാസങ്ങള്‍‌ എനിക്കുചുറ്റിലും‌‌ നിറഞ്ഞു‌.  

 

വെള്ളകാച്ചിത്തുണിയുടുത്തഉമ്മമാര്‍‌ മക്കളെഅരികിലേക്ക്‌  ചേര്ത്തുപിടിച്ചുകൊണ്ട്ഓഫീസിനുമുമ്പില്‍‌ കാത്തുനില്ക്കുന്നത്‌   ‌മാതൃത്വത്തിന്റെപിടയുന്ന‌ ‌വേദനാചിത്രങ്ങളായി‌  അനാഥാലയത്തിന്റെചുമരുകളില്‍‌ തെളിഞ്ഞുവന്നു‌.

 

കനിവുള്ളവരുടെകാരുണ്യത്തില്‍‌  മക്കള്ക്ക്രണ്ട്നേരംവയറുനിറയെആഹാരംകിട്ടുമല്ലോഎന്നപ്രതീക്ഷയാണോ‌, ജന്മംകൊടുത്തകുരുന്നുമക്കളെ‌ ‌യത്തീം‌‌ ഖാനയിലേല്പിച്ച്‌  ‌തനിയെമടങ്ങിപ്പോവുന്നതിന്റെഉള്ളുലയുന്നനൊമ്പരമാണോമാതൃഹൃദയങ്ങളിലുണ്ടായിരുന്നതെന്ന്‌  തിരിച്ചറിയാന്‍‌ ഒരുപന്ത്രണ്ടുവയസ്സുകാരന്അന്ന്കഴിഞ്ഞിരുന്നില്ല‌‌!

 

ഓഫീസിനുള്ളില്‍‌ നിന്ന്അടുത്തബെല്‍‌ ശബ്ദിച്ചു‌. പുറത്തിരിക്കുന്നഓഫീസ്‌‌ബോയ്വരിയില്‍‌ നില്ക്കുന്നഒരുസ്ത്രീയേയുംകുട്ടിയേയുംമനേജറുടെറൂമിലേക്ക്വിളിച്ചു‌.‌ അവിടെയാണ്ഹസ്സനാജിഇരിക്കുന്നത്‌. അഡ്മിഷന്‍‌ കിട്ടിയകുട്ടികളെല്ലാം‌  വാര്ഡനുപിന്നാലെവരിവരിയായിഅപരിചിതമായഒരുലോകത്തിലേക്കെന്നപോലെനടന്നുനീങ്ങി‌. ‌

 

എന്റെ‌  ‌മൂത്തസഹോദരനും‌   ‌പിന്നെമാളിയക്കല്‍‌ മൂസക്കയുമായിരുന്നുഎന്റെകൂടെവന്നിരുന്നത്‌.  പള്ളിയുടെപിന്നിലുള്ളഓടുമേഞ്ഞ‌  താമസസ്ഥലത്തേക്ക്‌  തിരിയുന്നതിനുമുമ്പ്ഞാൻഒന്നുകൂടിതിരിഞ്ഞുനോക്കി.  അവർഎന്നോട്‌‌ കൈ‌‌വീശി‌‌ക്കാണിച്ചു‌.

പുത്തൻപായയുടേയുംപുതപ്പുകളുടേയുംമണംനിറഞ്ഞുനില്ക്കുന്നവലിയ‌ ‌ഹാളില്‍‌ ഞങ്ങള്‍‌ ‌അവിടിവിടെയായിനിന്നു‌. വാര്ഡന്‍‌ ഓരോരുത്തര്ക്കും‌ ‌കിടക്കാനുള്ളസ്ഥലംകാണിച്ചുകൊടുക്കുന്നതിരക്കിലാണ്‌.

തികച്ചുംഅന്യമായഒരുലോകത്തെത്തിപ്പെട്ട പരിഭ്രമത്തോടെഞാന്‍‌ ഹാളിന്റെ‌ ‌ചുമരും‌  ‌ചാരിവെറുതെ‌‌ നിന്നു‌.

ചുരുട്ടിക്കെട്ടിയഓലപ്പായയുംപെട്ടിയുംഅടയാളമായിവെച്ച്ഷബീറലിഹാളിന്റെഒരുമൂലയില്‍‌ സ്ഥലംപിടിച്ചിരുന്നു‌. ഞാന്‍‌ പതുക്കെ അവന്റെഅടുത്തേക്ക്നീങ്ങിനിന്നു‌.

 

'‌'‌ഇവിടെസ്ഥലംപിടിച്ചോ‌'‌'‌‌

 

ഷബീറലി‌  എന്റെമുഖത്തുനോക്കിചിരിച്ചുകൊണ്ട്പറഞ്ഞു‌.  എന്റെപെട്ടിയുംപായയുംഎടുത്ത്ഞാന്‍‌ അവന്റെഅടുത്തേക്ക്ചെന്നുനിന്നു‌.

കുട്ടികള്‍‌ പായവിരിക്കുന്നതിന്റേയുംപെട്ടിയില്‍‌ നിന്ന്ഓരോരോസാധനങ്ങളെടുത്തു‌‌വെക്കുന്നതിന്റേയുംതിരക്കുകള്ക്കിടയിലൂടെമെലിഞ്ഞുണങ്ങിയ‌  ഒരുകുട്ടിയുടെചുമലില്‍‌ കൈവെച്ചുകൊണ്ട്വാര്ഡന്‍‌ ഞങ്ങളുടെഅടുത്തേക്ക്നടന്നുവന്നു‌. പിന്നെഅവന്റെസാധനങ്ങള്‍‌ ഞങ്ങളുടെഅടുത്ത്വെക്കാന്‍‌ പറഞ്ഞ്വാര്ഡന്‍‌ തിരിച്ചുപോയി‌.‌

ത്രികോണാകൃതിയില്‍‌‌ മടക്കിഉറുമാല്‍‌  തലയില്‍‌ വരിഞ്ഞുകെട്ടി‌, പുറത്തേക്കുന്തിയപല്ല്‌  ചുണ്ടുകള്‍‌ കൊണ്ട്മറച്ചുപിടിക്കാന്‍‌ വെറുതെശ്രമിച്ചുകൊണ്ട്അവന്‍‌ ആരെയുംശ്രദ്ധിക്കാതെനിന്നു‌.

 

'‌'പേരെന്താ‌..?'‌'‌ ‌ഞാന്‍‌ ചോദിച്ചു‌.

 

'‌'‌മായിന്‍‌ കുട്ടി‌'‌'‌ മുഖമുയര്ത്താതെഅവന്‍‌ മറുപടി‌  പറഞ്ഞു‌‌.

 

‌‌‌വാര്ഡന്‍‌ ചൂരല്‍‌‌ കൊണ്ട്വാതിലില്‍‌ ശക്തിയായിഅടിച്ചു‌. ശബ്ദകോലാഹലങ്ങള്‍‌

നിറഞ്ഞഹാള്‍‌ പെട്ടന്ന്‌‌ നിശ്ശബ്ദമായി‌‌.

 

'‌'‌എല്ലാരുംബാങ്ക്വിളിക്കുംമുന്നെപള്ളീലെത്തണം‌..'‌'‌ വാര്ഡന്‍‌ ഉറക്കെവിളിച്ചുപറഞ്ഞുകൊണ്ട്അടുത്തറൂമിലേക്ക്‌  പോയപ്പോള്‍‌  ഹാളില്‍‌ കലപിലശബ്ദങ്ങള്‍‌  വീണ്ടുംഉയര്ന്നുവന്നു‌.

 

'‌'‌പെട്ടീംസാധനങ്ങളൊക്കെഞമ്മക്ക്നിസ്കാരംകയ്ഞ്ഞിബന്നിട്ട്ശെര്യാക്കാം‌‌'‌'‌

 

ഷബീറലിഎന്റെതോളില്‍‌ കൈവെച്ചുകൊണ്ട്പറഞ്ഞു‌. പിന്നെമായിന്‍‌ കുട്ടിയേയുംകൂടെ‌‌കൂട്ടിഞങ്ങള്‍‌ ‌ മുറ്റത്തേക്കിറങ്ങി‌.

 

കറുപ്പുംചുവപ്പും‌  നിറമുള്ളമേഘങ്ങള്‍‌ ഒഴുകിനടക്കുന്ന‌‌ അപിരിചിതത്വത്തിന്റെവെയില്‍‌ മങ്ങിയകാശത്തിനുചുവട്ടില്‍‌ അന്ന്പുതിയൊരു‌  സൗഹൃദംതളിര്ത്തുതുടങ്ങുകയായിരുന്നു‌;‌ ഷബീറലി‌‌യുംമായിന്‍‌ കുട്ടിയും‌!

വീടിന്റെ‌‌യും‌‌ വീട്ടുകാരുടെയും‌ ‌സുരക്ഷിതവലയത്തില്‍‌ നിന്ന്‌‌ ഓര്ക്കാപ്പുറത്ത്ഒരുകുഞ്ഞുഹൃദയം‌  ദൂരേക്ക്എടുത്തെറിയപ്പെടുമ്പോള്‍‌  ചെന്നുവീഴേണ്ടത്‌ ‌അതേവേദനയുംവേര്പാടുംഉള്ളാലറിയുന്നപുതിയസൗഹൃദങ്ങളിലേക്കാകണമെന്നത്‌ ‌കാലത്തിന്റെകരുതലുംകാരുണ്യവുമായിരിക്കാം‌.

 

ചരല്‍‌മണ്ണു‌‌ നിറഞ്ഞമുറ്റത്ത്അസ്തമയ‌‌‌മാനംനോക്കിഞങ്ങള്‍‌ മൂന്നുപേരുംകുറച്ചുസമയംവെറുതെനിന്നു‌.‌ വിരഹത്തിന്റെഒരുപകല്‍‌ വിടപറയുകയാണ്‌‌!‌ വേര്പാടിന്റെവേദനകൂടിച്ചേരലിന്റെആനന്ദത്തില്‍‌ അലിഞ്ഞില്ലാതാവുകയാണ്‌. ‌പരസ്പരംനോക്കിതൊട്ടുരുമ്മിഞങ്ങള്‍‌ പള്ളിയിലേക്ക്നടന്നുപോയി‌.

 

പാതിയോളംനിറഞ്ഞുനില്ക്കുന്നവലിയഹൗളിലെ‌  വെള്ളത്തിന്പച്ചനിറമായിരുന്നു‌. നീളന്‍‌ പിടികളുള്ളചിരട്ടക്കൈലുകള്‍‌ കൊണ്ട്വെള്ളംകോരിഞാന്‍‌ കാലുകള്‍‌ കഴുകി‌.

ഹൗളിനുവക്കത്തെസിമന്റുതറയില്‍‌ മുട്ടുകുത്തികുനിഞ്ഞിരുന്ന്‌  മായിന്‍‌ കുട്ടി‌‌  കയ്യുംമുഖവുംകഴുകുന്നത്ഞാന്‍‌  കൗതുകത്തോടെനോക്കിനിന്നു‌.

വാര്ഡന്റെഒച്ചയോടൊപ്പംചിരട്ടക്കൈലുകളുടേയും‌ ‌വെള്ളത്തിന്റേയുംശബ്ദമിശ്രണങ്ങൾഒന്നായ്ത്തീർന്നപള്ളിവരാന്തയിലേക്ക്‌  ‌ ക്രമങ്ങളൊന്നുമില്ലാതെവുളുവെടുത്ത്‌  ഞങ്ങള്‍‌  കയറിനിന്നു‌.

 

കാവി‌‌പൂശിയചുവന്നതറയില്‍‌ കുട്ടികളുടെകാലടികളില്‍‌ നിന്നുള്ളനനവുംഅഴുക്കുംശ്രദ്ധിക്കാതെഞങ്ങള്‍‌ മൂന്നുപേരുംഅടുത്തടുത്ത്തന്നെയിരുന്നു‌.

കുറച്ചുകഴിഞ്ഞപ്പോഴേക്ക്കുട്ടികള്‍‌ പള്ളിനിറയെ‌   വരിവരിയായി‌  ഇരുന്നുകഴിഞ്ഞിരുന്നു‌. മുതിര്ന്നക്ലാസ്സിലെപഴയകുട്ടികള്‍‌ തിരിഞ്ഞുനോക്കിയുംഉച്ചത്തില്‍‌ ബഹളമുണ്ടാക്കിയുംഅവരുടെമിടുക്ക്‌ ‌കാണിക്കുന്നുന്നത്ഞാന്‍‌ അല്പം‌  ഭയത്തോടെയുംഅല്ഭുതത്തോടെയും‌  നോക്കിനിന്നു‌.  ‌

 

പെട്ടന്ന്ബട്ടനമര്ത്തിയ‌‌പോലെ‌‌ ശബ്ദകോലാഹലങ്ങള്‍‌ നിന്നു‌‌. കുട്ടികള്‍‌ ‌ഓരോരുത്തരായിതിരിഞ്ഞുനോക്കി‌. ‌

വട്ടമുഖത്ത്ചെറുതായികത്രിച്ചമീശയോടൊപ്പം‌   വടിവൊപ്പിച്ച‌  വട്ടത്താടിയും‌  കറുത്തഫ്രെയിമുള്ള‌ ‌കട്ടിക്കണ്ണടയുംവെച്ച്അനാഥമക്കളുടെപ്രിയപ്പെട്ടഹസ്സനാജിനടന്നുവരുന്നു‌.  

 

പോളിഷ്ചെയ്തുമിനുക്കിയകറുത്തഷൂ പുറത്തഴിച്ചു‌‌വെച്ച്‌  ശാന്തഗംഭീരമായിഅദ്ദേഹം‌ ‌പള്ളിക്കോലായിലേക്ക്‌  കയറി‌.‌ നേര്ത്ത‌‌ കരയുള്ളവെള്ളഉറുമാലിന്റെ‌ ‌നാലുകോണുകളും‌ ‌രണ്ടുചെവികള്ക്കിടയിലായിതിരുകിതല‌‌മറച്ചുകൊണ്ട്പള്ളിയുടെവരാന്തയില്‍‌ ‌കയറിഉടനെത്തന്നെ‌  അദ്ദേഹംസുന്നത്ത്നിസ്ക്കരിക്കാനായികൈ‌‌കെട്ടി‌.

ഓരോകുട്ടിയുടെയുംനേര്ത്തചലനംപോലുംഅദ്ദേഹത്തിന്റെകണ്ണുകളുടെനിരീക്ഷണപരിധിയിലാണെന്ന്അറിയാവുന്നകുട്ടികള്‍‌ നിശ്ശബ്ദംനിശ്ചലരായിഇരുന്നു‌.

ശാന്തസുന്ദരമായ‌ ‌നിമിഷങ്ങളിലൂടെ‌   ‌മഗ്‌‌രിബിന്റെ‌  ബാങ്കൊലികള്‍‌  ‌ പ്രാവിന്‍‌ കൂട്ടങ്ങളെപ്പോലെപള്ളിമിനാരങ്ങളില്‍‌ നിന്ന്നനാദിക്കിലേക്കുംചിറകറ്റിച്ച്‌  പറന്നുപോയി‌.

തലയിലെവെളുത്തതൊപ്പിശരിയാക്കി‌‌, നരച്ച്‌  ഇടതൂര്ന്ന‌  താടിയിലൂടെവിരലോടിച്ച്‌‌‌, ‌ബാങ്കക്ഷരങ്ങള്‍‌ ചുണ്ടുകള്‍‌ കൊണ്ട്മന്ത്രിച്ച്‌ ‌സീമൗലവിവാതിലില്‍‌ ചാരിഅകലങ്ങളിലേക്ക്നോക്കിനിന്നു‌. ജീവിതത്തിലാദ്യമായിമൈക്കിലൂടെ‌  ബാങ്ക്വിളിക്കുന്നത്നേരില്‍‌ കാണുന്നകൗതുകത്തില്‍‌ ഞാനിരുന്നു‌.

 

നിസ്കാരംകഴിഞ്ഞഉടനെസ്വഫ്ഫുള്ക്കു‌  മുമ്പിലേക്ക്കയറിവന്നശേഷംമൈക്ക്കയ്യിലെടുത്ത്ഹസ്സനാജിപറഞ്ഞു:‌

 

''‌എന്റെപ്രിയപ്പെട്ടകുട്ടികളെ‌.. ഇന്നലെവരെനിങ്ങള്‍‌ പലനാടുകളിലായിരുന്നു‌. പലവീടുകളിലായിരുന്നു‌. ഇന്നുമുതല്‍‌ നിങ്ങള്‍‌ ജെ‌.ഡി‌.റ്റി‌.യുടെമക്കളാണ്‌. ഇനിമുതല്‍‌ ഇതാണ്നിങ്ങളുടെവീട്‌..''‌

 

പിന്നെഅദ്ദേഹംമടക്കിപ്പിടിച്ചവിരലുകളില്‍‌ നിന്ന്ചൂണ്ടുവിരലുംനടുവിരലുംമാത്രംനിവര്ത്തിപ്പിടിച്ചുകൊണ്ട്വലതുകൈ ഉയര്ത്തിഇങ്ങനെപറഞ്ഞു:‌

 

''‌‌യത്തീംമക്കളെസം‌‌ക്ഷിക്കുന്നവനുംഞാനുംസ്വര്ഗ്ഗത്തില്‍‌ ഇതു‌‌പോലെഅടുത്തിരിക്കുമെന്ന്റസൂല്‍‌ പറഞ്ഞിട്ടുണ്ട്‌..''‌‌ ഓരോവാക്കുകളുംശ്രദ്ധയോടെകേട്ട്‌   കണ്ണിമവെട്ടാതെകുട്ടികള്‍‌ അദ്ദേഹത്തെനോക്കിയിരുന്നു‌.   

 

നിസ്കാരംകഴിഞ്ഞ്ഡൈനിംഗ്ഹാളിലെ‌  നീളമുള്ളമേശയുടെ‌  ഇരുവശത്തുംചേര്‍‌ത്തിട്ടിരിക്കുന്നവീതികുറഞ്ഞബെഞ്ചില്‍‌  സ്റ്റീല്‍‌ ഗ്ലാസ്സിലേക്കുംസ്റ്റീല്‍‌ പ്ലെയ്റ്റിലേക്കുംആകാംക്ഷയോടെനോക്കിക്കൊണ്ട്‌  'ബിസ്മില്ലാ'‌ ന്നഅറിയിപ്പിനായിഞങ്ങള്‍‌ കാതോർത്തിരുന്നു‌. പിന്നെ‌   ‌മുമ്പില്‍‌ വിളമ്പിവെച്ചിരിക്കുന്നചോറിലേക്കുംപ്ലെയ്റ്റിന്റെഅരികിലായിഒഴിച്ചുവെച്ചിരിക്കുന്നകുമ്പളങ്ങാകറിയിലേക്കുംആര്ത്തിയോടെനോക്കി   

ജീവിതത്തിലാദ്യമായിചോറുംകറിയുംകഴിക്കുന്നആവേശത്തോടെപ്ലെയ്റ്റിലുള്ളത്‌  മുഴുവൻവാരിത്തിന്ന്കൈ കഴുകിശേഷം‌  ‌‌ചരല്കല്ലുകള്‍‌ നിറഞ്ഞമുറ്റത്തെതെങ്ങുകള്ക്കിടയിലൂടെ‌  ഒറ്റയായും‌   കൂട്ടങ്ങളായുംകുട്ടികള്‍‌ റൂമിലേക്ക്തന്നെതിരിച്ചുപോയി‌.

 

മായിന്‍‌ കുട്ടിഅധികംസംസാരിക്കാന്‍‌ നിന്നില്ല‌. വന്ന‌‌പാടെഅവന്‍‌ പായവിരിച്ചു പുതച്ചുമൂടിക്കിടന്നു‌. സിമന്റ്പൊട്ടിപ്പൊളിഞ്ഞ്ചെറിയചെറിയകുഴികളുള്ളതറയുടെമുകളില്‍‌‌ പുതിയപായവിരിച്ച്‌, പഴകിനിറംകറുത്തമേല്ക്കൂരയിലെ‌  ഓടുകളിലേക്ക്നോക്കികുട്ടികള്‍‌  വെറുതെമലര്ന്നുകിടന്നു‌‌.

ചുമര്കോണുകളില്‍‌  തൂങ്ങിക്കിടക്കുന്നമാറാലകളില്‍‌ പുതിയഅഥിതികളെനോക്കിചിലന്തികള്‍‌ അനങ്ങാതെകിടന്നു‌.

 

ഹാളില്‍‌ ലൈറ്റണഞ്ഞു‌.‌ ശബ്ദകോലാഹലങ്ങള്‍‌ നേര്‍‌ത്തുനേര്ത്തില്ലാതായി‌.

തിരിഞ്ഞുംമറിഞ്ഞുംഞങ്ങൾ‌  കിടന്നു‌.

 

'‌നാടിനെക്കുറിച്ചോവീടിനെക്കുറിച്ചോഇനിആലോചിക്കേണ്ടതില്ല‌‌. ഇന്നു‌‌മുതല്‍‌ ഇതാണ്എന്റെവീട്‌'‌

ഹസ്സനാജിയുടെവാക്കുകള്‍‌ കാതില്‍‌  പ്രതിധ്വനിച്ചുകൊണ്ടിരുന്നു‌.   

 

എന്റെഇടത്തുംവലത്തുമായികിടക്കുന്നകുട്ടികളെല്ലാംഇന്നുമുതല്‍‌ എന്റെ‌  സഹോദരന്മാരാണ്‌.   

ഒരുപാട്കുഞ്ഞുസ്വപ്നങ്ങളും‌  നിരാലംബരായഒരുപാട്ഉമ്മമാരുടെ‌  പ്രതീക്ഷകളുമാണ്ഇവിടെ‌  നിരനിരയായികിടക്കുന്നത്‌. സമര്ത്ഥനായഒരുകപ്പിത്താനോടൊപ്പംസുന്ദരമായഭാവിയുടെസുരക്ഷിതതീരത്തേക്ക്പതിയെനീങ്ങിക്കൊണ്ടിരിക്കുന്നരുകപ്പലിലെന്നപോലെഞങ്ങള്‍‌ ശാന്തരായികിടന്നു‌.  

 

പലനാടുകളില്‍‌ പലവീടുകളിലായിഉള്ളുറങ്ങാതെ‌ ‌എത്രയോമാതാക്കള്‍‌ കുഞ്ഞുങ്ങളേയുംഓർത്ത്കിടക്കുന്നുണ്ടാവും‌.. ‌ഉറക്കിനുംഉണര്ച്ചക്കുമിടയിലൂടെചിന്തകള്‍‌ ഇഴഞ്ഞുനടക്കുകയായിരുന്നു‌. പെട്ടന്നാണ്‌‌    

ഹാളിലെനിശ്ശബ്ദതയിലേക്ക്ഒരുതേങ്ങല്‍‌

വീണുടഞ്ഞത്‌‌. ക്രമേണതേങ്ങല്‍‌ ഒരുകരച്ചിലായി‌‌ പിന്നെ‌  ഒരലര്ച്ചയായി‌‌!

 

ലൈറ്റ്തെളിഞ്ഞു‌. ഹാളിന്റെപലകോണില്‍‌ നിന്നുംകുട്ടികള്‍‌ ഉറക്കച്ചടവോടെതലപൊക്കിനോക്കി‌.  ‌മായിന്‍‌ കുട്ടി‌   പായയില്‍‌ എഴുന്നേറ്റിരുന്നുകൊണ്ട്‌  ‌ ഉറക്കെവിളിച്ചുപറയാൻതുടങ്ങി‌:‌

 

''‌‌ഇൻ‌‌ക്കിപ്പൊത്തന്നെ‌  നാട്ടിപ്പോണം‌..‌ ഇൻ‌‌ക്കിന്റെ‌  ഉമ്മേനെകാണ്ണം‌..‌''‌

 

ഉറക്കിൽനിന്നുംഞെട്ടിയുണർന്നഎനിക്കൊന്നും‌  മനസ്സിലായില്ല‌.

വീട്ടില്‍‌ മണ്ണ്തേച്ചനിലത്ത്പായയിട്ട്താത്തമാരുംഅനിയന്മാരുംഎല്ലാവരുംകൂടികിടന്നുറങ്ങുമ്പോള്‍‌ ഉറക്കത്തില്‍‌ എഴുന്നേറ്റിരുന്ന്ആരുംഇങ്ങനെനിലവിളിക്കുന്നത്ഞാന്‍‌ കേട്ടിട്ടില്ല‌. വിട്ടില്‍‌ നിന്ന്എത്രദൂരത്താണ്ഞാനുള്ളതെന്നോആരുടെയൊക്കെ‌  കൂടെ‌‌യാണ്ഞാന്‍‌ കിടന്നുറങ്ങിയതെന്നോഎനിക്കോർത്തെടുക്കാനായില്ല‌.

 

കുട്ടികളുടേയുംകണ്ണുകള്‍‌ നിറഞ്ഞു‌. ഓരോരുത്തരും‌  മായിന്‍‌ കുട്ടിയെ‌  നിസ്സഹായരായിനോക്കിയിരുന്നു‌.

 

വാതിലില്‍‌ ശക്തിയായിഅടിയുന്നചൂരലിന്റെശബ്ദംമുറിയിൽനിറഞ്ഞു‌. ലൈറ്റണഞ്ഞു‌.   

ചൂരല്‍‌വടിയുടെഭാഷാര്ത്ഥങ്ങള്‍‌ അറിയുന്നകുട്ടികൾ‌   

നിശ്ശബ്ദരായിഇരുട്ടുപുതച്ചുകിടന്നു‌. പേടിപ്പെടുത്തുന്നഅതേചൂരല്‍‌ ശബ്ദംകേട്ട്‌   ഉറക്കിൽനിന്നുണർന്ന്‌‌   ഞങ്ങള്‍‌ സുബഹ്‌‌ നിസ്ക്കരിക്കാനായിപള്ളിയിലേക്ക്പോയി‌.

  

രാപ്പകലുകളിലെടെയൊക്കയോതട്ടിയുരസി‌  തേങ്ങലുകളുംകരച്ചിലുകളുംക്രമേണ‌  തേഞ്ഞില്ലാതായി‌. റൂമില്‍‌ നിന്ന്ക്ലാസ്സിലേക്കും‌  പള്ളിയില്‍‌ നിന്ന്മെസ്സിലേക്കുംസമയക്രമമനുസരിച്ച്ചിട്ടയോടെഓടുന്നഒരു‌  യാന്ത്രികജീവിതത്തില്‍‌  മണിക്കൂറുകള്‍‌ ദിവസങ്ങളായുംദിവസങ്ങള്‍‌  മാസങ്ങളായുംരൂപാന്തരപ്പെടുന്നത്ഞങ്ങളറിഞ്ഞില്ല‌.

 

മഴക്കാലത്ത്ചരല്കല്ല്നിറഞ്ഞഅനാഥാലയമുറ്റത്ത്പരന്നൊഴുകുന്ന‌  മഴവെള്ളത്തില്‍‌ മായിൻകുട്ടിയും‌  ഞങ്ങളോടൊപ്പം‌  തുള്ളിക്കളിച്ചു‌. ‌ക്ലാസ്സിലേക്കുംറൂമിലേക്കുംഅവിടെനിന്ന്‌‌ മെസ്സിലേക്കുംഅവനുംഞങ്ങളോടൊപ്പം‌  മഴനനഞ്ഞ്‌  ഓടിവന്നു‌.  വേനല്ക്കാലത്ത്പഴന്തുണികള്‍‌ കൊണ്ട്‌  കെട്ടിയുണ്ടാക്കിയപന്തുകള്‍‌ തട്ടി‌ ‌ തെങ്ങിന്‍‌ തോട്ടത്തിനിടയിലെ‌  ഒഴിഞ്ഞസ്ഥലത്ത്ഞങ്ങള്‍‌ ഓടിക്കളിച്ചു‌.

നോമ്പുകാലത്തെവൈകുന്നേരങ്ങളില്‍‌  ‌മേരിക്കുന്നിൽനിന്നുംമൂഴിക്കലിലേക്കുള്ളഇറക്കത്തിലൂടെചുമലില്‍‌ കൈവെച്ച്ഞങ്ങള്‍‌ കൂട്ടംകൂടിനടന്നു‌.

 

അനാഥാലയത്തിലെപുതു‌‌സൗഹൃദങ്ങളുടെപൂമരങ്ങളില്‍‌ നിന്ന്പൂക്കളുംലകളുംവീണ്നാടിനെക്കുറിച്ചുംവീടിനെക്കുറിച്ചുമുള്ള‌  ഓര്മ്മകള്‍‌  പലതുംഇതിനകംമൂടിക്കഴിഞ്ഞിരുന്നു‌.  

 

..............................................................

അധ്യായം‌‌ -‌ 17

 

നിശ്ശബ്ദതയിലേക്ക്വീണുടഞ്ഞഒരുതേങ്ങല്‍‌!

..‌................................................................................