Saturday, February 5, 2022

അദ്ധ്യായം :‌ 02 സൈതലവിയുടെ‌ മരണം‌ ...Re Edited

 അദ്ധ്യായം :‌ 02

 സൈതലവിയുടെമരണം‌  

.......................‌...................................................

നാഥാലയത്തിലെ അന്തേവാസികളായ ഞങ്ങളിൾ  പലർക്കും ജനിച്ചുവളർന്ന വീടും നാടുമുണ്ടായിരുന്നു‌. എന്നാൽ‍‌ വേനലവധിയുടെഉല്ലാസകാലങ്ങളിൽ ‍‌ പോലുംഓർഫനേജിന്റെചുറ്റുമതിലിന്പുറത്തെത്താ ‍‌ ഭാഗ്യമില്ലാത്തകുട്ടികളുണ്ടായിരുന്നുഞങ്ങൾക്കിടയിൽ‍‌.‌ പോകാൻഇടമില്ലാത്തവർ‍, കാത്തിരിക്കാൻആളില്ലാത്തവർ‍‌, അനാഥത്വത്തിലേക്ക് പിറന്ന് വീണവർ! അവരിലൊരാളായിയിരുന്നു സൈതലവി!

മേയ്പൂട്ടിന് സ്കൂൾ‍‌ അവധിതുടങ്ങിയാല്‍‌ കുട്ടികള്‍‌ മുറ്റത്ത്വരിവരിയായിനില്ക്കും‌. കൂടെ‌‌കൂട്ടാന്‍‌ ആളുവന്നവര്ക്ക്അനുവാദംവാങ്ങിനേരത്തെനാട്ടിലേക്ക്പോകാം‌.‌ അങ്ങിനെയൊരുഅവധിക്കാലം‌‌,‌ എന്നെകൂട്ടിക്കൊണ്ട്പോകാന്‍‌ നാട്ടില്‍‌ നിന്ന്ആളുവന്നു‌. റൂമിന്റെതുരുമ്പുപിടിച്ചജനാലക്കമ്പിയില്‍‌ മുറുകെപ്പിടിച്ച്സൈതലവിഞങ്ങളെനോക്കിനിന്നു‌. എന്നെങ്കിലുമൊരിക്കല്‍‌ അവനെകൊണ്ട്പോകാന്‍‌ ആരെങ്കിലുംവരുമെന്നപ്രതീക്ഷയുടെമങ്ങിയവെളിച്ചം‌‌ പോലുംകണ്ണില്‍‌ തെളിയാതെ‌..

ഓര്ഫനേജില്‍‌ നിന്ന്ഏകദേശംഒരുകിലോമീറ്ററോളംനടന്നിട്ട്വേണംപുഴയിലെത്താന്‍‌. എല്ലാകുട്ടികളുംഏത്കാലാവസ്ഥയിലുംകുളിക്കാന്‍‌ രാവിലെപുഴയില്‍‌ പോകണം‌. ‌ അതിരാവിലെതോര്ത്ത്മുണ്ടുംസോപ്പുമെടുത്ത്

ഞങ്ങള്‍‌ മുറ്റത്ത്വരിവരിയായിനില്ക്കും‌. പിന്നെവാര്ഡന്റെഅനുവാദംകിട്ടിയാല്‍‌ പതുക്കെതെങ്ങിന്‍‌ തോപ്പിലൂടെപുഴയിലേക്ക്നടക്കും‌. പലദിവസങ്ങളിലുംഎന്റെമുന്നിലോപിന്നിലോആയിസൈതലവിയുമുണ്ടാകും‌.‌ അങ്ങിനെയുള്ളഒരുനടത്തത്തിനിടയിലാണ്അവന്‍‌ അവന്റെഉമ്മയെപ്പറ്റിഎന്നോട്പറഞ്ഞത്‌. ഉമ്മയെക്കുറിച്ച്ചെറിയൊരോര്മ്മമാത്രമെഅവനുള്ളൂ‌. ‌അത്തോളിയിലെഏതോഒരുള്പ്രദേശത്ത്ഉമ്മയുംഅവനുംമാത്രമുള്ള‌‌‌ ഒരുകൊച്ചുവീടിന്റെചിത്രമുണ്ട്അവന്റെമനസ്സില്‍‌. ഒന്നാംക്ലാസില്‍‌ പഠിക്കുമ്പോള്‍‌ ക്ഷയരോഗംപിടിച്ച്ഉമ്മകിടപ്പിലായപ്പോഴാണ്അവന്‍‌ ആദ്യമായിഅനാഥാലയത്തിലെത്തിയത്‌.

പിന്നെകുറെകാലംഅവനെതേടിആരുംവന്നില്ല‌. ഒരുനോമ്പുകാലത്ത്നാട്ടില്‍‌ നിന്നുംആരോഒരാള്‍‌ വന്ന്അവനെകൂട്ടിക്കൊണ്ട്‌‌ പോയി‌. അയാള്‍‌ സൈതലവിയേയുംകൂട്ടിനേരെപോയത്ഏതൊഒരുജുമുഅത്ത്പള്ളിയിലേക്കാണ്‌. അവന്ഒന്നുംമനസ്സിലായില്ല‌. പള്ളിപ്പറമ്പിലെചെറിയൊരുആള്ക്കൂട്ടത്തിനിടയിലേക്ക്അയാളവനെകൈപിടിച്ചുനടത്തുന്നതിനിടയില്‍‌ നോക്കിനിന്നവരോടയാള്‍‌ പറഞ്ഞു‌ :‌ '‌പാത്തൂന്റെകുട്ട്യാ..'‌

നനഞ്ഞുകുതിര്ന്ന‌‌ ചുവന്നമണ്ണില്‍‌ പാതിമൂടിക്കിടക്കുന്നഒരുമീസാന്‍‌ കല്ലിന്റെചിത്രംഅന്ന്പതിഞ്ഞതാണ്അവന്റെമനസ്സില്‍‌... അവന്റെഉമ്മ‌..! മരണത്തിന്റെമൂന്നാംനാള്‍‌ അവന്‍‌ വീണ്ടുംഇവിടെയെത്തി‌...പിന്നെഅവനെതേടിആരുംവന്നിട്ടില്ല‌‌.‌

പുഴക്കരയിലെത്തിയാല്‍‌ എല്ലാവരുംഉടുപ്പുകളൊക്കെകരയിലഴിച്ചുവെച്ച്തോര്‍‌ത്ത്മുണ്ടുടുത്ത്പുഴയിലേക്കിറങ്ങും‌. പൂളക്കടവ്പാലത്തിന്റെചുവട്ടിലാണ്കുളിക്കടവ്‌. പാലത്തിനടിയിലെകരിങ്കല്‍‌ കെട്ടിലിരുന്ന്ഞാനുംസൈതലവിയുംതുണിയുംകുപ്പായവുംസാബൂന്‍‌ തേച്ച്തിരുമ്പും‌‌, നീലംമുക്കും‌‌, മുകളിലെപൊന്തയില്‍‌ ‌കൊണ്ട്പോയിട്ട്ഉണക്കും‌. തുണിയുടെനനവ്മാറുന്നത്‌‌വരെഞങ്ങള്‍‌ പുഴവക്കത്തെതെങ്ങിന്‍‌തോട്ടത്തില്‍‌ ഓടിക്കളിക്കും‌, പൊന്തച്ചെടികള്ക്കിടയില്‍‌ ഒളിച്ചുകളിക്കും‌. സൈതലവിയുടെകൂടെഎപ്പോഴുംആരെങ്കിലുംവേണമെന്ന്വാര്ഡന്‍‌ പറഞ്ഞിട്ടുണ്ട്‌. വെള്ളത്തിലിറങ്ങുമ്പോള്‍‌ പ്രത്യേകിച്ചും‌.. അവന്‍‌ അപസ്മാരമുള്ളകുട്ടിയാണത്രെ‌..!

പാലത്തിനടിയിലെഅലക്കുകല്ലിലിരുന്ന്ഞങ്ങള്‍‌ കാലുകള്‍‌ വെള്ളത്തിലിട്ട്കളിക്കും‌. അന്നേരം‌, വാലില്‍‌ ചുവപ്പുംകറുപ്പുംപുള്ളികളുള്ളവെളുത്തപരല്മീനുകള്‍‌‌ വന്ന്കാലില്‍‌ പതിയെകൊത്തിക്കൊത്തിക്കളിക്കും‌. എന്റെകാലില്‍‌ ചൊറി‌‌വന്ന്പൊറ്റകെട്ടിപ്പഴുത്തഒരുമുറിവുണ്ടായിരുന്നു‌. പരല്‍‌ മീനുകള്‍‌ മുറിവിലെപഴുപ്പിന്റെനാരുകള്‍‌ വലിച്ചെടുത്ത്മറിഞ്ഞ്കളിക്കുന്നത്ഞാന്‍‌ സുഖമുള്ളഒരുവേദനയോടെനോക്കിനില്ക്കും‌‌;‌ ഒരുജീവന്റെവേദനയില്‍‌ പൊടിഞ്ഞുവന്നഅഴുക്ക്ലോകത്തിലെമറ്റൊരുജീവിയുടെആഹാരമാകുന്നപ്രപഞ്ചത്തിന്റെനിഗൂഢനിയമങ്ങളറിയാതെ‌‌....

വെയിലില്ലാത്തഒരുവെള്ളിയാഴ്ച‌..! എന്റെ‌ ‌ അലക്കിയിട്ടകുപ്പായംഉണങ്ങാത്തതുകൊണ്ട്നനഞ്ഞകുപ്പായവുമിട്ട്ഞാന്‍‌ പള്ളിയിലേക്ക്പോകാനിറങ്ങിയപ്പോള്‍‌ പിന്നില്‍‌ നിന്ന്സൈതലവിവിളിച്ചു‌‌ :‌

'റസാ.. ദെന്താ‌‌.. നനഞ്ഞകുപ്പായോട്ടോണ്ട്‌..? ''‌

'വെയിലില്ലാത്തോണ്ട്തിരുമ്പ്യതൊന്നൊംഉണങ്ങീല്ല'‌ ഞാന്‍‌ പറഞ്ഞു‌.

'‌'‌ന്റെകുപ്പായംവേണോ‌ ..? ''‌ സെയ്ദുഅടുത്തേക്ക്വന്ന്ചോദിച്ചു‌.

ഞാന്‍‌ അല്പ്പംമടിയോടെഅവനെനോക്കി‌. അപ്പോഴേക്കുംഅവന്‍‌ താഴെഭാഗത്തുള്ളറൂമിലേക്ക്ഓടിപ്പോയി‌. അവന്റെഇരുമ്പ്പെട്ടിയില്‍‌ മടക്കി‌‌വെച്ചഒരുവെളുത്തകുപ്പായവുമെടുത്ത്വന്ന്അവന്‍‌ എന്റെനേരെനീട്ടി‌, ദാ‌.. !

ഞാന്‍‌ അല്ഭുതത്തോടെകുപ്പായത്തിലേക്കുംഅവന്റെമുഖത്തേക്കുംമാറി‌‌മാറിനോക്കി‌. നീലംമുക്കിയഒരുവെള്ളപോളിസ്റ്റര്‍‌ കുപ്പായം‌.‌ കോളറിന്റെമടക്കില്‍‌ തുന്ന്പൊട്ടികീറിയിരിക്കുന്നു‌. കൈ‌‌മടക്കുകളില്‍‌ വിയര്പ്പ്പിടിച്ച

മഞ്ഞഅടയാളത്തിനുമുകളില്‍‌ കറുത്തപുള്ളികള്‍‌..! '‌എന്നാലുംഅതൊരുഫുള്‍‌‌കയ്യുള്ളപോളിസ്റ്റര്‍‌ കുപ്പായമായിരുന്നു‌.'‌ ഞാന്‍‌ സന്തോഷത്തോടെവാങ്ങി‌. പിന്നെമുഖത്തേക്കടുപ്പിച്ച്പഴന്തുണിയുടെഹൃദ്യമായമണമറിഞ്ഞു‌. ‌

അന്ന്ജീവിതത്തില്‍‌ ആദ്യമായിഞാന്‍‌ ഫുള്കയ്യുള്ളപോളിസ്റ്റര്‍‌ കുപ്പായമിട്ടു‌...

മുഖത്തെനുണക്കുഴികള്‍‌ വിടര്ത്തിസെയ്ദുപറഞ്ഞു‌ :‌ ''‌ അനക്ക്നല്ലരസണ്ട്‌."‌

ഞാന്‍‌ സന്തോഷത്തോടെ‌‌, അല്പംഅഭിമാനത്തോടെപള്ളിയില്‍‌ പോയിഇരുന്നു‌.

കുലീനവസ്ത്രങ്ങളണിഞ്ഞഒരുരാജകുമാരനെപ്പോലെ‌...!

മൂടിക്കെട്ടിയഒരുവൈകുന്നേരംഞങ്ങള്‍‌ കുറെകുട്ടികല്‍‌ റൂമിനടുത്തുള്ളഗ്രൗണ്ടില്‍‌, പഴന്തുണിവാഴനാരുകൊണ്ട്‌ ‌വരിഞ്ഞുകെട്ടിയുണ്ടാക്കിയപന്ത്തട്ടിക്കളിക്കുകയായിരുന്നു‌...

കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍‌ സിമൗലവിയുംകുറച്ച്കുട്ടികളുംതാഴെഭാഗത്തുള്ളറൂമിലേക്ക്ഓടിപ്പൊകുന്നതുകണ്ടു‌.

ഒന്നുംമനസ്സിലാകാതെതുണിപ്പന്ത്ദൂരേക്ക്തട്ടിക്കളഞ്ഞ്ഞങ്ങളുംഅവിടേക്കോടി‌.

നിലത്ത്വിരിച്ചിരിക്കുന്നപുല്‍‌പായയില്‍‌ മലര്ന്ന്കിടന്ന്കൈകാലിട്ടടിക്കുന്നസൈതലവി‌... !

വായില്‍‌ നിന്ന്നുരയുംപതയുംനുണക്കുഴികള്ക്ക്മുകളിലൂടെഒലിച്ച്പായയില്‍‌ വന്ന്നിറയുന്നു‌..

കണ്ണുകള്‍‌ മുകളിലേക്ക്തറച്ച്ഒരുഞരക്കത്തോടെഅവന്‍‌....

''‌അവസ്മാരംത്തിരികൂടീട്ടാണല്ലോ‌...''‌ പ്പംവരാ‌.. വാര്ഡന്‍‌ പുറത്തിറങ്ങി‌‌ വേഗംനടന്ന്പോയി‌...

സിമൗലവിഞങ്ങളെയെല്ലാംപുറത്താക്കിവാതിലടച്ചു‌...

കുറച്ച്കഴിഞ്ഞ്മൗലവിവാതില്‍‌ തുറന്നു‌... പിന്നെ

അറബിയിലെന്തോപ്രാര്ത്ഥനചൊല്ലി‌... കുറെനേരംമിണ്ടാതിരുന്നു‌...‌!

"‌ സൈദലവിപോയി‌.. അനാഥനില്‍‌ നിന്ന്നാഥനിലേക്ക്‌..."‌

അന്നുവൈകുന്നേരംഞങ്ങള്‍‌ അവന്റെമുഖംകണ്ടു‌.. ഇനിയൊരിക്കലുംവിടരാത്തനുണക്കുഴികളിലേക്ക്നോക്കിഞാന്‍‌ മരണംകണ്ടു‌. ജീവിതത്തിലാദ്യമായിമരണംകണ്ടു‌.. !

എന്തിനാണവന്‍‌ ഇത്രവേഗംഭൂമിവിട്ട്പോയത്‌...?‌ ഞാന്‍‌ എന്നോട്തന്നെചോദിച്ചു‌..

ഒരുപക്ഷെഅവന്റെഉമ്മകണ്ണടക്കുമ്പോള്‍‌ ഒരുതേങ്ങലോടെഅവസാനമായിപ്രാര്ത്ഥിച്ചിട്ടുണ്ടാവും‌ ''‌ നാഥാ‌ .. എന്റെകുട്ടീനെകൊറേകാലം‌‌ ഒറ്റക്ക്ഭൂമിയിലിട്ട്കഷ്ടപ്പെടുത്തരുതേ‌..."‌ മനസ്സ്എന്നെസമാധാനിപ്പിച്ചു‌.

എന്റെപലഉറക്കത്തിലേക്കും‌ ‌നുരയുംപതയുംഒലിച്ചുവന്നു‌... ഞാന്‍‌ ഞെട്ടിയുണര്ന്നു‌...

ഒരിക്കല്നക്ഷത്രങ്ങല്‍‌ പോലുമുറങ്ങിയദൈര്ഘ്യമേറിയഒരുരാത്രിയുടെഅരികുപറ്റിസെയ്ദ് എന്റെസ്വപ്നത്തിലേക്കിറങ്ങി‌‌വന്നു‌.. കവിളത്തെനുണക്കുഴികളില്‍‌ ചിരിച്ചു‌.. പിന്നെകൈകള്‍‌ പിടിച്ച്എന്നെകൂട്ടിക്കൊണ്ട്പോയി‌.. ഞങ്ങള്‍‌ വെള്ളമേഘങ്ങള്ക്ക്മുകളിലൂടെഓടിക്കളിച്ചു‌‌, നക്ഷത്രങ്ങള്ക്കിടയില്‍‌

ഒളിച്ചുകളിച്ചു‌‌, മഴമേഘക്കുഴികളിലിറങ്ങിനിന്ന്പരല്‍‌‌മീനുകള്ക്ക്നേരേകാലുകള്‍‌ നീട്ടി‌‌, പിന്നെനീലംമുക്കിയവെളുത്തപോളിസ്റ്റര്‍‌കുപ്പായംഎന്റെ കൈകളിലേക്ക്വെച്ചുതന്ന് അവന്‍‌ ദൂരേക്ക്ദൂരേക്ക്ഓടിമറയവെഏഴാനാകശത്തിന്റെവക്കത്ത് നിന്ന് ഞാനെന്റെഉണര്ച്ചയിലേക്ക്തലകുത്തിവീണു‌....

ഇന്ന്പലവിധവര്ണ്ണങ്ങളിലുള്ളഡ്രസ്സുകള്‍‌ തൂക്കിയിട്ടിരിക്കുന്നഅലമാരക്കുമുന്നില്‍‌‌, ഒരുകളറിലുംഫാഷനിലുംകൗതുകമില്ലാതെ‌‌, ഇന്നേതാണ്ധരിക്കേണ്ടതെന്നാലോചിച്ച്കണ്ണടച്ച്നില്ക്കുമ്പോള്‍‌ പിന്നില്‍‌ നിന്ന്എന്റെചുമലില്‍‌ കൈ‌‌വെച്ച്സെയ്ദുചോദിക്കും‌‌ :‌

"‌‌ന്റെകുപ്പായംവേണോ‌..? ''‌

വേണംസെയ്ദൂ‌... ഉടുപ്പുകളെല്ലാംലിച്ചുകീറി‌‌യെറിഞ്ഞ്‌, പഴന്തുണിയുടെമണമുള്ള‌‌, കോളറിന്റെതുന്ന്കീറിയ‌, കൈമടക്കുകളില്‍‌ വിയര്പ്പിന്റെമഞ്ഞ‌‌നിറമുള്ളപോളിസ്റ്റ‌‌ര്‍‌ കുപ്പായംഒരിക്കല്‍‌ കൂടി‌....

എന്നിട്ട്ഒരുരാജകുമാരനെപ്പോലെ‌....

ഉറക്കമില്ലാതെകിടക്കുന്നഓരോഏകാന്ത‌‌രാവുകളിലുംഞാനിപ്പോഴുംസെയ്ദിനെകാത്തിരിക്കാറുണ്ട്‌...

വെള്ളമേഘങ്ങള്ക്കിടയിലൂടെഅവന്‍‌ ഇറങ്ങിവരുന്നതുംകാത്ത്‌..

മങ്ങിയനിലാവുള്ളഒരുരാത്രിയില്‍‌, രാപ്പാടികളുറങ്ങുന്നനേരത്ത്എനിക്കുള്ളകുപ്പായവുമായിഅവന്‍‌ വരും‌.‌..‌! നീലംമുക്കിയവെള്ളക്കുപ്പായവുമിട്ട്ഞാന്‍‌ നിശ്ചലനായികിടക്കും‌.‌. പിന്നെഞങ്ങള്‍‌ വെള്ളമേഘങ്ങള്ക്ക്മുകളിലൂടെഓടിക്കളിക്കും‌‌, നക്ഷത്രങ്ങല്ക്കിടയില്‍‌ ഒളിച്ചുകളിക്കും‌‌, ഒരുഉണര്ച്ചയിലേക്കുംഒരിക്കലുംതലകുത്തിവീഴാതെ,അനന്തകാലം‌..‌...

....................................000 Re 000..........................

No comments:

Post a Comment