Saturday, February 5, 2022

അദ്ധ്യായം - 01 ‌.......... ആത്മശകലങ്ങൾ Re Edited

                           അദ്ധ്യായം - 01

 ...........................................................................................

ഓർമിക്കാതെ പോയ ഓർമകൾ

 ...........................................................................................

സ്വന്തമായികണ്ടെത്തിയവഴിയിലൂടെയാണ്പുഴയൊകുന്നത്. പുഴയുംകാലവുംഒരുപോലെയാണ്. പിന്നോട്ടൊഴുകാൻ  കഴിയാത്തനിസ്സഹായ പ്രതിഭാസങ്ങൾ‍‌!

കാലപ്രവാഹത്തിനുകരയിലിരുന്ന്സ്വച്ഛസ്മൃതികളുടെഒഴുക്ക്‌  നോക്കിയിരിക്കെ ആത്മാവിന്റെ നിശ്ശബ്ദതയിൽ‍  മൗനം മഞ്ഞുപുതഞ്ഞു.

ബാല്യത്തിന്റെആത്മശകലങ്ങൾ വീണുകിടക്കുന്ന ആ അനാഥാലയ മുറ്റത്തേക്ക്   ഓർമ്മകൾ എന്നെ കൂട്ടിക്കോണ്ടുപോയി.

സമയബോധത്തിന്റെ അലോസരമില്ലാതെ  സ്വന്തം ശരീരത്തിൽമുഖമർത്തിപ്പിടിച്ച് ആത്മവേദനയോടെ  ഞാൻ തേങ്ങി.

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലേക്ക് ഞാൻ മി‌‌ഴി തുറന്നപ്പോൾഒരുപുഞ്ചിരിയുമായിമുന്നിൽ ഷബീറലി! പതിമൂന്ന് വയസ്സുള്ള മെലിഞ്ഞുണങ്ങിയ ബാലൻ‌. മാതാപിതാക്കൾ ജീവിച്ചിരിക്കെ അനാഥരായഅനേകം ബാല്യങ്ങളിലൊരാളായിരുന്നുഎന്നെപ്പോലെ ഷബീറലിയും. ‌കോഴിക്കോട്വെള്ളയിൽ ‍‌ കടപ്പുറത്തെഒരുമൽസ്യത്തൊഴിലാളിയുടെഇളയമകൻ. 

ജെ‌.ഡി‌.റ്റിഇസ്ലാംഓർഫനേജിലെ ഓഫീസിനുപുറത്ത്ചുമരിൽ ‍‌ ചാരിനിന്ന്ചെറിയൊരുഞരക്കത്തോടെഅവൻ ‍‌ ശ്വാസം വലിക്കുന്നത്ഞാൻ ‍‌ ‌നോക്കിനിന്നു‌. ശ്വാസംഅകത്തേക്കെടുക്കുമ്പോൾ ‍‌ വാരിയെല്ലുകൾ മുകളിലേക്കുയർന്ന്, അരയിലെകറുത്തചരടിനോടൊപ്പംഒറ്റക്കരയുള്ളതുണി താഴേക്ക് ഊർന്നുപോവുന്നപോലെ തോന്നും.  ഇടക്കെപ്പൊഴോ തുണിയുടെതുമ്പ്ശരിയാക്കിക്കൊണ്ട്  അവൻ‍‌ എന്നെയൊന്ന് നോക്കി‌. ഞാൻ അവനെത്തന്നെ നോക്കിനിന്നു. അവനൊരുആസ്തമരോഗിയായിരുന്നെന്ന്അന്നെനിക്കറിയില്ലായിരുന്നു.

വീതികുറഞ്ഞ റൂമിൽ നിലത്ത് വരിവരിയായിട്ടിരിക്കുന്ന പുൽ‍‌പായയിൽ എന്റെ തൊട്ടടുത്ത്തന്നെയായിരുന്നുഷബീറലിയും കിടന്നിരുന്നത്.  തലയുടെഭാഗത്ത് വെച്ചിരിക്കുന്ന പഴയ ഇരുമ്പുപെട്ടിയിൽ കൈകുത്തി‌, ചുമരിനോട്ചാരിയിരുന്ന് ഒരു ഞരക്കത്തോടെ അവൻ ‍‌ ശ്വാസംവലിക്കുന്നത്‌ ‍ ഉറക്കത്തിനിടയിൽഞാൻപലപ്പോഴും കേട്ടിട്ടുണ്ട്.

എല്ലാവരും ഉറങ്ങുന്ന രാത്രിയുടെ നിശ്ശബ്ദതയിലേക്ക്നേർത്തു  നേർത്തില്ലാതാവുന്നഅവന്റെനനഞ്ഞശ്വസനതാളത്തോളംശോകസാന്ദ്രമായഒരുശബ്ദവീചിയുംഞാൻജീവിതത്തിലിത്‌‌ വരെകേട്ടിട്ടില്ല‌.

നല്ല മഴയുള്ള ഒരു രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ‍ ‌എന്റെ ഭാഗത്തേക്ക് തിരിഞ്ഞുകിടന്നുകൊണ്ട്അവൻ പറഞ്ഞു ‌:

"ഇപ്പൊകടലെളകാന്തൊടങ്ങീട്ട്ണ്ടാവും‌..‌ ഇടീംമഴേംതൊടങ്ങുമ്പോപേട്യാവും‌‌.. അപ്പൊഞാനെന്റെഉപ്പാനെ കെട്ടിപ്പിടിച്ച്ചുച്ക് കെടക്കും‌... "‌

പിന്നെ കുറച്ച് സമയത്തേക്ക് അവൻ ഒന്നും പറഞ്ഞില്ല; ഞാനും.

മൗനത്തിനിടയിൽ‍‌ ഞാനെന്റെഓർമകളിലേക്ക് കമഴ്ന്നുകിടന്നു. നല്ല മഴയുള്ള കർക്കിടകരാത്രികളിൽ  ‌ഓടുകൾക്കിടയിലൂടെ‌‌ മുറിയിലെമണ്ണ്‌‌തേച്ചനിലത്തേക്ക്മഴത്തുള്ളികളിറ്റിവീഴുമ്പോൾ‍‌, തിരിനീട്ടിയ മണ്ണെണ്ണവിളക്കുമായി ഒരുകയ്യിലൊരു ‍‌ അലൂമിനിയപ്പാത്രവുംപിടിച്ച്ഉമ്മ ഓരോ മുറിയിലൂടെയുംനടക്കുന്നുണ്ടാവും‌;‌ നിലത്ത് പായവിരിച്ചുറങ്ങുന്ന മക്കൾ ഉണരാതിരിക്കാൻ, ശബ്ദമുണ്ടാക്കാതെ‌.

ചോർച്ച‌‌വീണ്നനയാതിരിക്കാൻ ‍‌ കട്ടിലിലെതെങ്ങോലപ്പായയുടെഒരറ്റംതന്നിലേക്ക് ചേർത്ത്പിടിച്ച്, ചുവന്ന കരയുള്ള കറുത്ത പുതപ്പ് ചുമലിലൂടെചുറ്റിബാപ്പ അകത്തേക്ക് വിളിച്ചുപറയും:

 '' ഏയ്.. ഒരു പാത്രം‌‌ ഇവിടേംവെക്ക്.."

രാത്രിയുടെ നിശ്ശബ്ദതയിൽ‍‌, മണ്ണെണ്ണ‌‌വിളക്കിന്റെഅരണ്ടവെളിച്ചത്തിൽ‍‌, അലൂമിനിയപ്പാത്രങ്ങളിലേക്ക് വീണ്തെറിക്കുന്നമഴത്തുള്ളികളുണ്ടാക്കിയശബ്ദതരംഗങ്ങളേക്കാൾ‍‌ മനോഹരമായ ഒരു സംഗീതവുംഞാനിത്വരെകേട്ടിട്ടില്ല.

"‌റസാ.. ‌മയ്ക്കാലത്ത് കടപ്പുറത്ത് ബന്ന്കണ്ടീട്ട്ണ്ടാ...? കടൽ‍‌ക്കാറ്റ് ബന്ന്   തെങ്ങോലപ്പൊരേമ്മലങ്ങനെ  ഒച്ചബെക്കും‌‌.."‌

ഉറക്കത്തിനുംഉണർച്ചക്കുമിടയിലാടിക്കൊണ്ടിരുന്നഎന്റെയോർമകളിൽ നിന്നുണർന്ന്  ഞാൻ  ഷബീറലിയെനോക്കി. പിന്നെഅല്പംജാള്യതയോടെഞാൻ പറഞ്ഞു‌:‌

"‌‌ഞാന്‍‌ കടല്കണ്ട്ട്ട്"

അവൻ ഞരക്കത്തോടൊപ്പം ഒന്ന്ചിരിച്ചപോലെതോന്നി‌..

ഒരു നാട്ടുമ്പുറത്തുകാരന്റെനിഷ്കളങ്കതയോടെഞാൻ‍‌ ചോദിച്ചു:

"കടലെങ്ങനേ‌..?

വല്ല്യെപൊഴപോലായിരിക്ക്വോ‌..?

അവൻ വീണ്ടും ഒന്ന് ചിരിച്ചു.

ഇടക്കെപ്പൊഴോ ഞങ്ങൾ ഉറങ്ങിപ്പോയി.

ഒരുസ്കൂൾ‍‌ അവധി‌‌ദിനത്തിൽ‍‌ വാർഡന്റെസമ്മതംവാങ്ങി‌ ‌ ഞാനുംഷബീറലിയും വെള്ളിമാട്കുന്നിലെനിർമ്മലാ ഹോസ്പിറ്റലിന്റെഭാഗത്ത്വരിവരിയായിനിർത്തിയിട്ടിരിക്കുന്നപച്ചനിറമുള്ളസിറ്റിബസ്സുകളിലൊന്നിൽ ‍‌ കയറി ഇരുന്നു‌.

"‌‌രണ്ട്വെള്ളയിൽ ബീച്ച്"‌

നാൽപ്പത്പൈസനാണയങ്ങളെടുത്ത്‌ ‌അവൻ ‍‌ കണ്ടക്ടർ‍‌ക്ക്നീട്ടി‌.

ബസ്സിന്റെ മുൻഭാഗത്തുള്ളബോക്സിന്മുകളിലിരുന്ന്പൊടിപിടിച്ചചില്ലിനുള്ളിലൂടെഞാൻ‍‌ പുറത്തേക്ക്നോക്കി‌.  ജെ.ഡി.റ്റി. ഇസ്‌‌ലാം‌ ‌ഓർഫനേജ് എന്ന് കമാ  രൂത്‌‌തിൽ എഴുതിയ ഗേറ്റിനോട്ചേർന്ന‌ 'ഉല്ലാസ് '‌ ഹോട്ടൽ. അവിടെ ചില്ലലമാരയിൽ അടുക്കി വെച്ചിരിക്കുന്ന പൊറോട്ടയിൽ എന്റെ കണ്ണ് ചെന്നുനിന്നു.‌

'‌ഒരു പൊറാട്ടയുടെരുചിഎങ്ങിനെയായിരിക്കും..! ഞാൻ വെറുതെയോരോന്ന് മനസ്സിൽ ആലോചിച്ചുകൊണ്ടിരുന്നു.

"‌പുവാം"

പിന്നിലെ വാതിൽക്കൽ നിന്ന് ക്ലീനർ  വിളിച്ചു പറഞ്ഞു. ഞാൻ ഷബീറലിയുടെചുമലിൽ കൈവെച്ച് ബസ്ഡ്രൈവറെആരാധനയോടെ നോക്കിയിരുന്നു.

.............................................

റസാഖ്‌ വഴിയോരം‌

............................................ Re ........................................   5.2.22         

No comments:

Post a Comment